
കുവൈത്തിലെ ഗാർഹിക തൊഴിൽ നിയമങ്ങളെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ ക്യാമ്പയിൻ ആരംഭിച്ചു. ഇരുവിഭാഗങ്ങളുടെയും നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ആറ് മാസത്തെ ഗ്യാരണ്ടി കാലയളവിനുള്ളിൽ ഗാർഹിക തൊഴിലാളി ജോലി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ, പണം തിരികെ ലഭിക്കുന്നതിനായി തൊഴിലുടമ ഉടൻ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് വകുപ്പുമായി ബന്ധപ്പെടണമെന്ന് PAM അറിയിച്ചു. ഗ്യാരണ്ടി കാലയളവിൽ വകുപ്പിന്റെ അനുമതിയില്ലാതെ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാൻ പാടില്ലെന്നും, അത്തരത്തിലുള്ള നടപടികൾ ഗ്യാരണ്ടി ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലാളിയുടെ വ്യക്തമായ സമ്മതമില്ലാതെ കുവൈത്തിന് പുറത്തു ജോലി ചെയ്യിക്കാൻ അനുവദിക്കില്ല. കരാർ കാലാവധി പൂർത്തിയായാൽ തൊഴിലാളിയെ നാട്ടിലേക്ക് അയക്കുന്നതിനുള്ള മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം. ശമ്പളം ബാങ്ക് ട്രാൻസ്ഫർ വഴിയോ കൃത്യമായ രസീതുകൾ മുഖേനയോ മാത്രമേ നൽകാവൂ എന്നും നിർദേശമുണ്ട്.
ജോലി സമയത്തിന് ശേഷം ഗാർഹിക തൊഴിലാളികൾക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കാൻ അവകാശമുണ്ടെന്നും, അവരുടെ സ്വകാര്യത മാനിക്കപ്പെടണം എന്നത് കരാറിലെ നിർണായക വ്യവസ്ഥയാണെന്നും PAM ഓർമ്മിപ്പിച്ചു. നിയമം 68/2015 പ്രകാരം, കരാർ കാലാവധി പൂർത്തിയാകുമ്പോൾ ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ‘എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി’ ആയി ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ടെന്നും വ്യക്തമാക്കി.
അതോറിറ്റി അംഗീകരിച്ച സ്റ്റാൻഡേർഡ് റിക്രൂട്ട്മെന്റ് കരാർ പ്രകാരം മാത്രമേ ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ പാടുള്ളൂ. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പരാതികളുണ്ടെങ്കിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് റെഗുലേഷൻ വകുപ്പിനെ നേരിട്ടോ 24937600 എന്ന നമ്പറിൽ ബന്ധപ്പെടാനാവുമെന്നും PAM അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും ഔദ്യോഗിക വകുപ്പുകൾ വഴിയേ മാത്രമേ സ്വീകരിക്കാവൂ എന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL