
ക്രെഡിറ്റ് കാർഡ് ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്നതിൽ സംശയമില്ല. മാളുകളിലോ പൊതുഇടങ്ങളിലോ പോകുമ്പോൾ ‘ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ്’ വാഗ്ദാനം ചെയ്ത് ബാങ്ക് പ്രതിനിധികൾ സമീപിക്കുന്ന അനുഭവം പലർക്കുമുണ്ട്. എന്നാൽ ഇത്തരം കാർഡുകൾ പൂർണമായും ഫ്രീ ആണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശ്രദ്ധിക്കേണ്ട ചില പ്രധാന ചാർജുകൾ ഇതാ:
ഉയർന്ന പലിശ നിരക്ക്
വാർഷിക ഫീസ് ഇല്ലെങ്കിലും സൗജന്യമായി നൽകുന്ന ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്ക് ഉണ്ടായേക്കാം. കുടിശ്ശിക തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പലിശയിലൂടെ വലിയ തുക നൽകേണ്ടി വരും. അതിനാൽ കാർഡ് എടുക്കുന്നതിന് മുൻപ് പലിശ നിരക്ക് വിശദമായി പരിശോധിക്കണം.
വിദേശ കറൻസി ഇടപാടുകളിലെ ചെലവ്
വാർഷിക ചാർജ് ഇല്ലെങ്കിലും ഇത്തരം കാർഡുകളിൽ 2 മുതൽ 4 ശതമാനം വരെ ഫോറെക്സ് മാർക്ക്-അപ്പ് ഫീസ് ഈടാക്കാറുണ്ട്. വിദേശ കറൻസികളിൽ ഇടപാടുകൾ നടത്തുമ്പോൾ ഈ അധികചെലവ് ബാധകമാകും.
ഓവർലിമിറ്റ് ഫീസ്
ചില സൗജന്യ ക്രെഡിറ്റ് കാർഡുകളിൽ ക്രെഡിറ്റ് പരിധിക്ക് മുകളിൽ ചെലവഴിച്ചാൽ ബാങ്കുകൾ ഓവർലിമിറ്റ് ഫീസ് ചുമത്തും. ഇതിനെക്കുറിച്ച് മുൻകൂട്ടി വ്യക്തത വരുത്തേണ്ടതുണ്ട്.
പേയ്മെന്റ് വൈകിയാൽ പിഴ
ബിൽ തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ലേറ്റ് പേയ്മെന്റ് ചാർജും പിഴയും ഈടാക്കും. കാർഡ് സൗജന്യമാണെന്നത് ഈ പിഴകളിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ല.
കാർഡ് ഉപയോഗിച്ചില്ലെങ്കിലും ഫീസ്
ക്രെഡിറ്റ് കാർഡ് എടുത്തിട്ടും ഉപയോഗിക്കാതിരുന്നാൽ പോലും ചില ബാങ്കുകൾ ഫീസ് ഈടാക്കും. അല്ലെങ്കിൽ ഒരു നിശ്ചിത ചെലവ് പരിധി കടന്നാൽ മാത്രമേ വാർഷിക ഫീസ് ഒഴിവാക്കുകയുള്ളൂ.
അതിനാൽ ‘ലൈഫ്ടൈം ഫ്രീ’ എന്ന വാഗ്ദാനത്തിൽ മാത്രം വിശ്വസിക്കാതെ എല്ലാ നിബന്ധനകളും ചാർജുകളും മനസ്സിലാക്കി മാത്രമേ ക്രെഡിറ്റ് കാർഡ് സ്വീകരിക്കാവൂ എന്നതാണ് വിദഗ്ധരുടെ നിർദേശം..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL