
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തെരുവുകളിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ ഉൾപ്പെടെയുള്ള മൊബൈൽ വാഹനങ്ങളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അബ്ദുള്ള അൽ-അജീൽ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ മേഖലയിലെ നിയമപരമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി മന്ത്രാലയ അണ്ടർസെക്രട്ടറി അധ്യക്ഷനായ ഒരു പ്രത്യേക സ്ഥിരം സമിതിക്ക് രൂപം നൽകി.
മൊബൈൽ വാഹനങ്ങൾക്കായുള്ള ലൈസൻസ് അപേക്ഷകൾ പരിശോധിക്കുക, അവ കൃത്യമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഇത്തരം വാഹനങ്ങളുടെ സാങ്കേതിക നിലവാരം സമിതി വിലയിരുത്തും. കൂടാതെ, ഈ വാഹനങ്ങൾക്ക് എവിടെയൊക്കെ പ്രവർത്തിക്കാമെന്നത് സംബന്ധിച്ച കൃത്യമായ സ്ഥലങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് സമിതി നിശ്ചയിക്കും. ലൈസൻസിൽ അനുവദിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമാണോ വാഹനങ്ങളിൽ നടക്കുന്നതെന്ന് സമിതി നേരിട്ട് നിരീക്ഷിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നിയമലംഘനം കണ്ടെത്തുകയോ നിലവിലുള്ള സ്ഥലത്ത് നിന്ന് വാഹനം മാറ്റേണ്ടി വരികയോ ചെയ്താൽ ലൈസൻസ് റദ്ദാക്കാനോ ബദൽ സംവിധാനം ഒരുക്കാനോ സമിതിക്ക് അധികാരമുണ്ടാകും.
വാണിജ്യ നിയന്ത്രണ വിഭാഗം, കുവൈറ്റ് ബിസിനസ് സെന്റർ, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ സമിതി. ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ വിപണിയിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമിതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഓരോ മാസവും മന്ത്രിക്ക് സമർപ്പിക്കണം. ഒരു വർഷ കാലാവധിയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL