
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് പിടിയിലായവർ ക്രൂര പീഡനങ്ങൾക്ക് ഇരയാകുമെന്ന ആശങ്ക ശക്തമാകുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇർഫാൻ സോൾട്ടാനിയെ പിന്നീട് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയെങ്കിലും, അദ്ദേഹത്തെ കടുത്ത ശാരീരിക–മാനസിക പീഡനങ്ങൾ കാത്തിരിക്കുന്നതായി രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. വധശിക്ഷ വിധിച്ച് തടവിൽ കഴിഞ്ഞ കാലത്ത് കുർദിഷ് കർഷകനായ റെസ്ഗർ ബെയ്ഗ്സാദെ ബാബാമിരി അനുഭവിച്ച ക്രൂരതകളാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. തടവിലിരിക്കെ 72 മണിക്കൂർ നീണ്ട പീഡനം ആറു കാവൽക്കാരുടെ നേതൃത്വത്തിലാണ് നടന്നതെന്ന് റെസ്ഗർ വെളിപ്പെടുത്തി. ബോധം നഷ്ടപ്പെടുന്നതുവരെ മർദ്ദനം, വൈദ്യുതാഘാതം, വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിക്കൽ (വാട്ടർ ബോർഡിങ്), വധശിക്ഷയുടെ റിഹേഴ്സലുകൾ എന്നിവ ഉൾപ്പെടെ 130 ദിവസത്തോളം നീണ്ട പീഡനങ്ങളാണ് താൻ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനുഭവങ്ങൾ മുൻപ് ഇറാൻ ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി പേർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഈ ആഴ്ച മാത്രം സർക്കാർ വിരുദ്ധ കലാപങ്ങളുടെ പേരിൽ 3,000ലധികം പ്രതിഷേധക്കാരെയാണ് ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം കൂട്ട വധശിക്ഷയ്ക്ക് സാധ്യതയുണ്ടെന്ന ഭീഷണി ഉയർന്നെങ്കിലും, രാജ്യാന്തര സമ്മർദ്ദത്തെ തുടർന്ന് ഇറാൻ ഭരണകൂടം നിലപാട് മയപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ വധശിക്ഷ ഒഴിവാക്കിയാലും, തടവിൽ ക്രൂര പീഡനം തുടരുമെന്ന ഭീതിയാണ് പിടിയിലായവർക്കും അവരുടെ കുടുംബങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കും ഉള്ളത്. സർക്കാർ വിരുദ്ധ പ്രതിഷേധക്കാരെ വധിച്ചാൽ ഇറാനെതിരായ യുഎസ് സൈനിക നടപടി ഉണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് വധശിക്ഷ സംബന്ധിച്ച ഇറാന്റെ നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന വിലയിരുത്തലും ശക്തമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL