ഒരേ കുടുംബം, മൂന്ന് അച്ഛന്മാർ, 264 ‘കുവൈറ്റികൾ’; 50 വർഷം നീണ്ട രാജ്യത്തെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പ് പുറത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിനെ ഞെട്ടിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പ് കേസ് പൗരത്വ അന്വേഷണ വിഭാഗം പുറത്തുകൊണ്ടുവന്നു. മറ്റൊരു ഗൾഫ് രാജ്യത്ത് നിന്നുള്ള മൂന്ന് സഹോദരങ്ങൾ അൻപത് വർഷത്തിലേറെയായി മൂന്ന് വ്യത്യസ്ത കുവൈറ്റ് കുടുംബങ്ങളുടെ ഭാഗമായി പൗരത്വം നേടി ജീവിച്ചു വരികയായിരുന്നു എന്ന വിചിത്രമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ തട്ടിപ്പിലൂടെ പൗരത്വം കരസ്ഥമാക്കിയ മക്കളും പേരക്കുട്ടികളുമടക്കം 264 പേരുടെ പൗരത്വമാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

യഥാർത്ഥത്തിൽ മറ്റൊരു ഗൾഫ് രാജ്യത്തെ ഒരേ പിതാവിന്റെ മക്കളായ ഇവർ കുവൈറ്റിൽ പൗരത്വം നേടുന്നതിനായി മൂന്ന് വ്യത്യസ്ത കുവൈറ്റ് പൗരന്മാരുടെ മക്കളാണെന്ന് തെറ്റായ രേഖകൾ ചമയ്ക്കുകയായിരുന്നു. ഇതിലൂടെ കുവൈറ്റിലെ ഔദ്യോഗിക രേഖകളിൽ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത അപരിചിതരായിട്ടാണ് ദശകങ്ങളോളം കഴിഞ്ഞുകൂടിയത്. ഈ തട്ടിപ്പ് ഉപയോഗിച്ച് ഇവർ മൂന്ന് പേരും കുവൈറ്റ് പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി.

2006-ൽ ഇറാനിലുണ്ടായ ഒരു സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഈ വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. പ്രതികളിൽ ഒരാളുടെ മകന് മറ്റൊരു ഗൾഫ് രാജ്യത്തെ കൂടി പൗരത്വമുണ്ടെന്ന് എംബസി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൗരത്വ അന്വേഷണ വിഭാഗം നടത്തിയ വിശദമായ പരിശോധനയിലും ഡിഎൻഎ ടെസ്റ്റിലുമാണ് ഞെട്ടിക്കുന്ന സത്യം തെളിഞ്ഞത്. കുവൈറ്റിലെ രേഖകളിൽ ഇവർ മൂന്ന് വ്യത്യസ്ത കുടുംബങ്ങളാണെങ്കിലും, ഇവരുടെ മക്കളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചു.

മൂന്ന് പ്രതികളിൽ നിന്നുമായി മക്കളും പേരക്കുട്ടികളുമടക്കം ആകെ 264 പേർ പൗരത്വം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യത്തെ പ്രതിയിൽ നിന്ന് 86 പേരും രണ്ടാമത്തെ പ്രതിയിൽ നിന്ന് 115 പേരും മൂന്നാമത്തെ പ്രതിയിൽ നിന്ന് 63 പേരും കുവൈറ്റ് പൗരത്വ ഫയലുകളിൽ ഉൾപ്പെട്ടു. പ്രതികളിൽ ചിലർ നിലവിൽ ഒളിവിലാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെയും ഇവരിലൂടെ പൗരത്വം നേടിയവർക്കെതിരെയും കർശന നിയമനടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy