പ്രവാസികൾക്ക് കൈത്താങ്ങ്; വായ്പാ നിയമങ്ങളിൽ വൻ ഇളവുമായി കുവൈത്ത് ബാങ്കുകൾ

കുവൈത്തിലെ പ്രവാസികൾക്ക് വായ്പ നൽകുന്നതിൽ ഉണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി രാജ്യത്തെ പ്രമുഖ ബാങ്കുകൾ. വിപണിയിലെ മന്ദത മറികടക്കാനും വായ്പാ വിതരണം വർധിപ്പിക്കാനുമായി പ്രവാസികൾക്ക് 70,000 കുവൈത്ത് ദിനാർ വരെ വ്യക്തിഗത വായ്പ അനുവദിക്കാനാണ് പുതിയ തീരുമാനം. 2023 മുതൽ വ്യക്തിഗത വായ്പാ മേഖലയിലുണ്ടായ ഇടിവ് പരിഹരിക്കുകയെന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ ക്രെഡിറ്റ് നയപ്രകാരം പ്രവാസികളുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പാ പരിധി നിശ്ചയിച്ചിരിക്കുന്നത്. മാസശമ്പളം 3,000 ദിനാർക്ക് മുകളിലുള്ളവർക്ക് 70,000 ദിനാർ വരെ വായ്പ ലഭിക്കും. 1,500 ദിനാറിന് മുകളിലുള്ള ശമ്പളക്കാർക്ക് പരമാവധി 50,000 ദിനാറും, 600 ദിനാർ മുതൽ ശമ്പളം ലഭിക്കുന്നവർക്ക് 15,000 ദിനാർ വരെയും വായ്പ അനുവദിക്കും. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കർശന നിർദ്ദേശമനുസരിച്ച് പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) വ്യക്തിയുടെ മാസശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടരുത്. വായ്പാ കാലാവധി പരമാവധി ഏഴ് വർഷമായിരിക്കും.

അർഹരാർ ആരെല്ലാം?

ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണൽ വിഭാഗങ്ങളെയാണ് ബാങ്കുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വദേശിവൽക്കരണ പദ്ധതിയിൽ ഉൾപ്പെടാത്ത സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ, ബിസിനസ് ഉടമകൾ എന്നിവർക്കാണ് മുൻഗണന. വായ്പാ നിയമങ്ങളിൽ ഇളവ് വരുത്തിയെങ്കിലും തിരിച്ചടവ് ഉറപ്പാക്കുന്നതിനായി കർശന പരിശോധനകൾ തുടരുമെന്ന് ബാങ്കുകൾ വ്യക്തമാക്കി. അപേക്ഷകന്റെ ജോലിയുടെ സ്ഥിരത, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രത എന്നിവ വിശദമായി വിലയിരുത്തും. രേഖകളിൽ മാത്രം ശമ്പളം കാണിക്കുന്ന ‘പേപ്പർ ജോബ്’ ജീവനക്കാർക്ക് വായ്പ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

പ്രവാസികളുടെ സിവിൽ ഐഡി കാലാവധി 10 വർഷമായും വിദേശ നിക്ഷേപകരുടെ കാർഡ് കാലാവധി 15 വർഷമായും ഉയർത്താനുള്ള ഭരണപരമായ തീരുമാനങ്ങൾ ബാങ്കുകൾക്ക് പ്രവാസികളിലുള്ള വിശ്വാസം വർധിപ്പിച്ചതായാണ് വിലയിരുത്തൽ. കൂടാതെ, ചെറുകിട ബാങ്കുകൾ പ്രവാസികൾക്ക് വായ്പ നൽകിത്തുടങ്ങിയതോടെ വലിയ ബാങ്കുകളും മത്സരരംഗത്തേക്ക് ഇറങ്ങിയതാണ് നയമാറ്റത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. ഉയർന്ന തുകയ്ക്കുള്ള വായ്പകൾ ബാങ്ക് ശാഖകൾ വഴിയും, കുറഞ്ഞ തുകയ്ക്കുള്ള വായ്പകൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയുമാണ് അനുവദിക്കുക. താമസക്കാരുടെ നിയമപരവും സാമ്പത്തികവുമായ സുരക്ഷ ശക്തിപ്പെടുത്തുന്ന പുതിയ പരിഷ്കാരങ്ങൾ ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy