
കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസും ആരോഗ്യ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറത്തിറക്കി. ഫത്‌വയും നിയമനിർമ്മാണവും കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഒരു അംഗമാണ് സമിതിയുടെ അധ്യക്ഷനായി നിയമിക്കപ്പെടുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ ടെക്‌നിക്കൽ അഫയേഴ്‌സ് വൈസ് ചെയർമാനായിരിക്കും. ഹെൽത്ത് ഇൻഷുറൻസ് വകുപ്പ് ഡയറക്ടർ, നിയമകാര്യ വകുപ്പ് ഡയറക്ടർ, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വകുപ്പ് ഡയറക്ടർ, ഇൻഷുറൻസ് റെഗുലേഷൻ യൂണിറ്റ് പ്രതിനിധി, കുവൈത്ത് മെഡിക്കൽ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ഒരു ഡോക്ടർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ആരോഗ്യ മന്ത്രിയുടെ അംഗീകാരത്തിന് വിധേയമായി, ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിന് ഒന്നോ അതിലധികമോ സെക്രട്ടറിമാരെയും സമിതിയിൽ നിയമിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കമ്മിറ്റി ചെയർമാന്റെയോ വൈസ് ചെയർമാന്റെയോ ക്ഷണപ്രകാരം ഹെൽത്ത് ഇൻഷുറൻസ് ആസ്ഥാനത്തായിരിക്കും യോഗങ്ങൾ നടക്കുക. ചെയർമാനോ വൈസ് ചെയർമാനോ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് അംഗങ്ങളുടെ സാന്നിധ്യം യോഗങ്ങൾക്ക് നിർബന്ധമാണ്.
വകുപ്പ് ഡയറക്ടർ റഫർ ചെയ്യുന്ന പരാതികൾ സ്വീകരിക്കുന്നതിനായി ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ ജീവനക്കാരെ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി നിയോഗിക്കും. ഈ ജീവനക്കാർ സീരിയൽ നമ്പർ നൽകി പരാതികൾ രജിസ്റ്റർ ചെയ്ത് സമിതിയിലേക്ക് കൈമാറുകയും, രജിസ്ട്രേഷൻ നമ്പർ പരാതിക്കാരനെ അറിയിക്കുകയും വേണം. പരാതി ലഭിച്ചതിന് രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യ ഹിയറിംഗ് തീയതി നിശ്ചയിക്കുകയും, എതിർ കക്ഷികളെ അറിയിക്കുകയും ചെയ്യുന്നതിനായി ഇവർ സമിതിയുമായി ഏകോപനം നടത്തണം. പരാതികൾ ഇലക്ട്രോണിക് രീതിയിലും സമർപ്പിക്കാവുന്നതാണ്. പരാതി ആരോഗ്യ മന്ത്രാലയത്തിനെതിരെയാണെങ്കിൽ, ഹെൽത്ത് ഇൻഷുറൻസ് വകുപ്പ് മന്ത്രാലയത്തിന്റെ നിയമകാര്യ വിഭാഗത്തെ അറിയിക്കണം. തുടർന്ന് നിയമകാര്യ വകുപ്പ് ഡയറക്ടർ, സമിതിക്ക് മുമ്പാകെ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നതിന് തന്റെ ജീവനക്കാരിൽ ഒരാളെ നിയോഗിക്കണം. പരാതിക്കൊപ്പം പരാതിക്കാരന്റെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവയും, പരാതിയുടെ വിശദമായ വസ്തുതകളും കാരണങ്ങളും, ബന്ധപ്പെട്ട രേഖകളും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL