കുവൈറ്റിൽ പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ; സർക്കുലർ പുറപ്പെടുവിച്ചു
കുവൈറ്റിലെ പള്ളികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളി ജീവനക്കാരും നിർബന്ധമായും ഔദ്യോഗിക ജോലി സമയം പാലിക്കണം എന്നും ചുമതലകൾ നിർവഹിക്കുന്ന സമയത്ത് ദേശീയ വസ്ത്രം ധരിക്കണം എന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറിയായ സുലൈമാൻ അൽ സുവൈലം ഒപ്പുവെച്ച സർകുലർ രാജ്യത്തെ ഇമാമുകൾ, പ്രാസംഗകർ, മുഅദ്ദീനുകൾ ഉൾപ്പെടെ എല്ലാ മത ഉദ്യോഗസ്ഥർക്കും ബാധകമാണ്.
മത സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിതവും കാര്യക്ഷമവുമാക്കുന്നതിനാണ് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സമയം പാലിക്കൽ ഒരു പ്രധാന ഉത്തരവാദിത്വമാണെന്നും അതിൽ ഊർജ്ജിത ശ്രദ്ധ ആവശ്യമാണ് എന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
എല്ലാം ക്ലിയർ; മുടൽ മഞ്ഞ് കുറഞ്ഞു, കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ
കുവൈറ്റ് സിറ്റി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിട്ടിരുന്നു, എന്നാൽ പിന്നീട്, കാലാവസ്ഥ മെച്ചപ്പെടുകയും ദൂരക്കാഴ്ച വർദ്ധിക്കുകയും ചെയ്തതോടെ കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനരാരംഭിച്ചു.
വിമാനങ്ങൾ ഇപ്പോൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, യാത്രക്കാരുടെയും എയർലൈനുകളുടെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഡിജിസിഎ വക്താവ് അറിയിച്ചു. ഓപ്പറേഷണൽ സുരക്ഷ ഉറപ്പാക്കുന്നതിനായി കാലാവസ്ഥാ നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ദൂരക്കാഴ്ച (Visibility) 50 മീറ്ററിൽ താഴെയായി കുറഞ്ഞതിനെ തുടർന്നായിരുന്നു അധികൃതർ വിമാനം വഴിതിരിച്ചുവിടുന്ന നടപടി സ്വീകരിച്ചത്.ബുധനാഴ്ച രാവിലെ വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനങ്ങളുടെ ടേക്കോഫും ലാൻഡിംഗും സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
സ്പ്രിംഗ് സീസണിലെ ക്യാമ്പിംഗിന് കുവൈറ്റ് ഒരുങ്ങി; 11 പുതിയ ഇടങ്ങൾ, അപേക്ഷ നൽകേണ്ട തീയ്യതി ഉൾപ്പടെയുള്ള കാര്യങ്ങൾ
തണുപ്പുകാലത്തെ ആഘോഷമാക്കാൻ കുവൈറ്റ് വീണ്ടും ഒരുങ്ങുന്നു! 2025-2026 വർഷത്തേക്കുള്ള വസന്തകാല ക്യാമ്പിംഗ് സീസണിനായുള്ള ഔദ്യോഗിക ഇടങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ഏഴ് സ്ഥലങ്ങളും തെക്കൻ ഭാഗത്ത് നാല് സ്ഥലങ്ങളും ഉൾപ്പെടെ ആകെ 11 മനോഹരമായ ക്യാമ്പിംഗ് കേന്ദ്രങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ഈ ശൈത്യകാലത്ത് പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കാനുള്ള മികച്ച അവസരമായിരിക്കും ഈ ക്യാമ്പിംഗ് സീസൺ. മുനിസിപ്പാലിറ്റിയുടെ അറിയിപ്പിനുപ്രകാരം, ക്യാമ്പിംഗ് അനുമതിക്കുള്ള അപേക്ഷകൾ നവംബർ 15 (ശനിയാഴ്ച) മുതൽ സ്വീകരിക്കും. അപേക്ഷകൾ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. അനുമതിക്ക് 50 കെഡി ലൈസൻസ് ഫീസ് അടയ്ക്കണം. കൂടാതെ, 100 കെഡി സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്, ഇത് പിന്നീട് തിരികെ ലഭിക്കും. KNET മുഖേന ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അപേക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം, “Easy” പ്രോഗ്രാം വഴി ക്യാമ്പ് സൈറ്റ് റിസർവേഷനും ലൈസൻസിനും ആവശ്യമായ വിവരങ്ങൾ അപേക്ഷകർക്ക് ലഭിക്കും. ഈ സംവിധാനത്തിലൂടെ നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലും ആകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രവാസികൾക്ക് വലിയ ആശ്വാസം
തണുപ്പുകാലം ആരംഭിക്കുമ്പോഴെല്ലാം കുവൈറ്റിലെ പ്രവാസികളും സ്വദേശികളും ആകാംഷയോടെ കാത്തിരിക്കുന്നതാണ് ഈ ക്യാമ്പിംഗ് സീസൺ. കുടുംബത്തോടൊപ്പം മരുഭൂമിയുടെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്. പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയതും അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈനാക്കിയതും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ നിസ്സംഗതയിൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഈ സീസൺ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)