വീട് വാങ്ങാനെന്ന വ്യാജേന കുവൈത്തിൽ സ്ത്രീയെ കോടികള് കബളിപ്പിച്ചു, പിന്നാല മുങ്ങി; കൈയോടെ പൊക്കി പോലീസ്
യുവതിയിൽ നിന്ന് 1,80,000 കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ പ്രതിയെ രാജ്യം വിടുന്നതിനുമുമ്പ് സാലിയ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. നുവൈസീബ് അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൗരത്വം റദ്ദാക്കിയ ഒരു യുവതിയാണ് സാലിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അൽ-വാഫ്രയിലെ ഒരു വീട് 1,80,000 ദിനാറിന് വാങ്ങാൻ കരാറുണ്ടാക്കിയ ശേഷം, 70,000 ദിനാർ അഡ്വാൻസായി നൽകുകയും, പിന്നീട് 1,10,000 ദിനാറിന്റെ ചെക്ക് കൈമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിൽപ്പനക്കാരൻ പണം കാഷാക്കുകയും പിന്നാലെ യുവതിയുടെ കോളുകൾക്ക് പ്രതികരിക്കാതിരിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച ഡിറ്റക്റ്റീവുകൾ ഇയാളെ ചോദ്യം ചെയ്യലിനായി വിളിച്ചെങ്കിലും പ്രതി ഒളിവിൽ പോയി. ഉടൻതന്നെ യാത്രാവിലക്ക് പട്ടികയിൽ പേര് ചേർക്കുകയും, നുവൈസീബ് അതിർത്തിയിലേക്കുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വീടിന്റെ ഉടമസ്ഥാവകാശം കൈമാറാതെ രാജ്യം വിടാനായിരുന്നു തൻ്റെ ഉദ്ദേശ്യമെന്ന് ഇയാൾ സമ്മതിച്ചു.
തട്ടിപ്പിന് കേസെടുത്ത പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതായും കേസ് തീർപ്പാകുന്നതുവരെ യാത്രാവിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. പവർ ഓഫ് അറ്റോർണി ഉള്ള സഹോദരൻ വഴിയുള്ള ഉടമസ്ഥാവകാശ കൈമാറ്റത്തിനായി ശ്രമങ്ങൾ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഇടപാടിന്റെ നിയമപരമായ സാധുത പരിശോധിക്കുകയാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സാലിയ ഡിറ്റക്റ്റീവുകളുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാനായതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
ആരോഗ്യകാര്യത്തിൽ കുട്ടികളി വേണ്ട; ഈ മൂന്ന് ടെസ്റ്റുകൾ ഉടൻ ചെയ്യൂ, നിങ്ങളുടെ ജീവൻ തന്നെ രക്ഷിച്ചേക്കാം
നിരവധി ഗുരുതരമായ ദഹന-ആരോഗ്യ പ്രശ്നങ്ങൾ പ്രാരംഭ ഘട്ടങ്ങളിൽ ലക്ഷണങ്ങളില്ലാതെയാണ് ആരംഭിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം വളരെയധികം മൂർച്ഛിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി മുന്നറിയിപ്പുനൽകുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ ജീവൻ ഭീഷണിയാകുന്നതിന് മുമ്പ് കണ്ടെത്താൻ സഹായിക്കുന്ന മൂന്ന് നിർണായക പരിശോധനകളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
- ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്
ഉയർന്ന എൽ.ഡി.എൽ. (LDL) കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും ഹൃദ്രോഗങ്ങളുടെ ആദ്യ മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. ആഗോളതലത്തിൽ ഏകദേശം പത്തിൽ നാല് മുതിർന്നവർക്കും യാതൊരു ലക്ഷണങ്ങളുമില്ലാതെ തന്നെ ഉയർന്ന കൊളസ്ട്രോൾ നിലയുണ്ട്. നിശ്ചിത ഇടവേളകളിൽ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തുന്നതിലൂടെ ഈ അപകടസാധ്യത നേരത്തെ കണ്ടെത്താനും ഹൃദയാരോഗ്യ സംരക്ഷണത്തിനായി സമയബന്ധിതമായി ഇടപെടാനും കഴിയും.
- ബ്ലഡ് ഷുഗർ ടെസ്റ്റ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയുടെ ആരോഗ്യം നേരിട്ട് ബാധിക്കുന്നു. ലോകമെമ്പാടും 50 കോടിയിലധികം ആളുകൾ പ്രമേഹബാധിതരാണ്, എന്നാൽ അവരിൽ പകുതിപ്പേർക്കും തന്നെ തങ്ങൾക്ക് ഈ രോഗമുണ്ടെന്നറിയില്ല. ഒരു സാധാരണ ബ്ലഡ് ഷുഗർ ടെസ്റ്റിലൂടെ ഈ മറഞ്ഞിരിക്കുന്ന അപകടസാധ്യതകൾ കണ്ടെത്തി ഗുരുതരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനാകുമെന്ന് ഡോ. സേഥി വ്യക്തമാക്കുന്നു.
- ബോൺ ഡെൻസിറ്റി ടെസ്റ്റ്
40 വയസ്സിന് ശേഷം അസ്ഥികളുടെ ബലക്ഷയം വേഗത്തിലാകാൻ സാധ്യതയുണ്ട്. ബോൺ ഡെൻസിറ്റി കുറവായാൽ ചെറുവീഴ്ചയിലും എല്ലുകൾ പൊട്ടാനുള്ള സാധ്യത വർധിക്കും. 50 വയസ്സ് കഴിഞ്ഞവരിൽ മൂന്നിൽ ഒരാൾ സ്ത്രീകളും അഞ്ചിൽ ഒരാൾ പുരുഷന്മാരും ഓസ്റ്റിയോപൊറോസിസ് മൂലം എല്ല് പൊട്ടലുകൾ അനുഭവിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെയുള്ള ബോൺ ഡെൻസിറ്റി പരിശോധനയിലൂടെ അസ്ഥികളുടെ ആരോഗ്യം നിലനിർത്താനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനാകുമെന്ന് ഡോക്ടർ ഉപദേശിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പിന്തുടരും , ഒഴിഞ്ഞ സ്ഥലത്തെത്തിയാൽ മർദിച്ച് കവർച്ച, ലക്ഷ്യം പ്രവാസികൾ; കുവൈത്തിൽ കുട്ടികളുൾപ്പെടുന്ന സംഘം പിടിയിൽ
കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ച നടത്തിയിരുന്ന മൂന്നംഗ അറബ് പ്രവാസികളെ ജിലീബ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്.
പ്രവാസികൾക്ക് നേരെയുള്ള കവർച്ച കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം പ്രദേശത്ത് മൊബൈൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. പ്രവാസികളെ രഹസ്യമായി പിന്തുടരുകയും, ഇടുങ്ങിയ സ്ഥലങ്ങളിൽ വെച്ച് ഇരകളെ മർദ്ദിക്കുകയും പണവും മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ മൂന്ന് കവർച്ചകൾ നടത്തിയതായി പ്രതികൾ സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതികളെയും കവർച്ചമുതലുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)