Posted By Editor Editor Posted On

കുവൈത്തിൽ പ്രകൃതി വാതകത്തിന്റെ വൻ ശേഖരം; പുതിയ എണ്ണപ്പാടം കണ്ടെത്തി

കുവൈത്തിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനി (KOC) അറിയിച്ചു. പുതുതായി കണ്ടെത്തിയ എണ്ണപ്പാടം പ്രതിദിനം 29 ദശലക്ഷം ക്യൂബിക് അടി വാതകവും 5,000 ബാരലിൽ അധികം കണ്ടൻസേറ്റും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഏകദേശം 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് കണ്ടെത്തിയ ഈ ശേഖരത്തിൽ 1 ട്രില്യൺ ക്യുബിക് അടി പ്രകൃതി വാതകവും 120 ദശലക്ഷം ബാരലിലധികം കണ്ടൻസേറ്റും സാന്നിധ്യമുണ്ടെന്ന് കണക്കാക്കുന്നു. ഇത് ഏകദേശം 350 ദശലക്ഷം ബാരൽ ക്രൂഡ് എണ്ണയ്ക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കാർബൺ ഡൈ ഓക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ അളവ് കുറഞ്ഞതും ജലരഹിതമായ ഈ വാതക ശേഖരം പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി ഉന്നത നിലവാരമുള്ളതുമായതായും കുവൈത്ത് ഓയിൽ കമ്പനി വ്യക്തമാക്കി. ഇത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും, ഫീൽഡിനുള്ളിലെ മറ്റ് റിസർവോയറുകളിൽ കൂടുതൽ പര്യവേക്ഷണ പ്രവർത്തനങ്ങളിലൂടെ ശേഖരത്തിന്റെ അളവ് വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും കുവൈത്ത് എണ്ണമന്ത്രിയും കെപിസി ഡയറക്ടർ ബോർഡ് ചെയർമാനുമായ താരിഖ് സുലൈമാൻ അൽ റൂമി അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ 14 (നാളെ) മുതൽ ഡിസംബർ ഒന്നു വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി ഈ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുക.

എന്നാൽ, ബഹ്റൈന് പിന്നാലെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്ര പിന്നീട് ആലോചിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ശമ്പളത്തിലെ കിഴിവുകൾ ഇനി ‘അശ്ഹലി’ൽ രേഖപ്പെടുത്തണം: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി കുവൈത്ത് അതോറിറ്റി

കുവൈത്ത് സിറ്റി: ജീവനക്കാരുടെ വേതനം കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട്, ‘അശ്ഹൽ’ (Ashal) ബിസിനസ് പോർട്ടലിലുള്ള വേതനം ട്രാക്കിംഗ് സംവിധാനം ഉപയോഗിക്കാൻ തൊഴിലുടമകളോട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ആവശ്യപ്പെട്ടു.

ശമ്പളത്തിൽ എന്തെങ്കിലും കിഴിവുകൾ വരുത്തിയിട്ടുണ്ടെങ്കിൽ, അതിൻ്റെ നിയമപരമായ കാരണങ്ങൾ ഈ സംവിധാനം വഴി രേഖപ്പെടുത്താൻ തൊഴിലുടമകൾക്ക് സാധിക്കും. സ്വകാര്യമേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും നിയമപാലനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള PAM-ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.

സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ?

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ PAM പ്രസിദ്ധീകരിച്ച വിശദീകരണ വീഡിയോയിൽ, ഈ സംവിധാനത്തിന്റെ പ്രവർത്തന രീതി വ്യക്തമാക്കുന്നുണ്ട്:

തൊഴിലുടമകൾക്ക് അവരുടെ കമ്പനിയുടെ പ്രധാന ഫയലിൽ പ്രവേശിച്ച് ജീവനക്കാരെ തിരയാനും, ഓരോ മാസത്തെയും തൊഴിലാളികളുടെ എണ്ണം, ശമ്പളം കുറച്ച കേസുകൾ, ഓരോ കേസിൻ്റെയും പൂർത്തീകരണ നില എന്നിവ പരിശോധിക്കാനും സാധിക്കും.

വേതനം ട്രാൻസ്ഫർ ചെയ്യാത്തതിനോ കിഴിവ് വരുത്തിയതിനോ ഉള്ള കാരണങ്ങൾ കൃത്യമായി രേഖപ്പെടുത്താനും, ആവശ്യമായ രേഖകൾ പോർട്ടൽ വഴി നേരിട്ട് അറ്റാച്ച് ചെയ്യാനും സൗകര്യമുണ്ട്. ഇത് ഡാറ്റാ കൃത്യത ഉറപ്പാക്കുകയും രേഖപ്പെടുത്തൽ പ്രക്രിയ ലളിതമാക്കുകയും ചെയ്യും.

കൂടാതെ, തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട് ട്രാൻസ്ഫർ ചെയ്യാത്തതിനോ കിഴിവുകൾ വരുത്തിയതിനോ ഉള്ള കാരണങ്ങൾ ജീവനക്കാർക്ക് നേരിട്ട് കാണാൻ ഈ സംവിധാനം അവസരം നൽകുന്നുണ്ട്. ഇത് കൂടുതൽ സുതാര്യത ഉറപ്പാക്കുകയും അംഗീകൃത തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *