മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് നടപടി കൈക്കൊണ്ടത്. അനുമതി നിഷേധിച്ച വിവരം സംസ്ഥാന സർക്കാരിന് അറിയിപ്പായി ലഭിച്ചു. എന്നാൽ, തീരുമാനത്തിന് പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.
മുഖ്യമന്ത്രി നവംബർ 7 മുതൽ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് അനുമതി തേടിയിരുന്നു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാൻ പദ്ധതിയിട്ടിരുന്നു. നവംബർ 16ന് ബഹ്‌റൈനിൽ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്നേദിവസം രാത്രി ബഹ്‌റൈൻ കേരളീയ സമാജത്തിൽ പൊതുപരിപാടി നടത്താനായിരുന്നു ക്രമീകരണം.
പ്രവാസികൾക്കായി ഇടതു സർക്കാർ നടപ്പാക്കിയ പദ്ധതികളും പുതിയ പ്രവർത്തനങ്ങളും അവതരിപ്പിക്കുക, നോർക, മലയാളം മിഷൻ പരിപാടികളിൽ പങ്കെടുക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്ക് യാത്ര തുടരാനായിരുന്നു തീരുമാനം. നവംബർ 17ന് ദമാമിലും, 18ന് ജിദ്ദയിലും, 19ന് റിയാദിലുമുള്ള പൊതുപരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി.
അതിനു ശേഷം 24, 25 തീയതികളിൽ ഒമാനിലെ മസ്‌കത്തും സലാലയിലുമുള്ള യോഗങ്ങളിലും, നവംബർ 30ന് ഖത്തർ സന്ദർശനത്തിലും പങ്കെടുക്കാനായിരുന്നു ഒരുക്കം. നവംബർ 7ന് കുവൈത്തിലും 9ന് അബുദാബിയിലുമാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പശ്ചിമേഷ്യയിൽ ആശ്വാസം ; ഗസ്സ സമാധാന കരാർ സ്വാഗതംചെയ്ത് കുവൈത്ത്
കുവൈത്ത് സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ട പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഈ കരാർ മേഖലയിലെ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുമെന്നും കുവൈത്ത് പ്രത്യാശ പ്രകടിപ്പിച്ചു.
കരാർ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, യു.എസ്, തുർക്കി എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെ കുവൈത്ത് പ്രശംസിച്ചു.
വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ കരാർ വഴി ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം ഉടനടി എത്തിക്കാൻ സാധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുള്ള ഉറച്ച പിന്തുണയും കുവൈത്ത് ഈ പ്രസ്താവനയിലൂടെ ആവർത്തിച്ചു. 1967-ലെ അതിർത്തിക്കുള്ളിൽ, കിഴക്കൻ ജറുസലം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെയാണ് കുവൈത്ത് പിന്തുണയ്ക്കുന്നത്.
അന്താരാഷ്ട്ര നിയമസാധുത, അറബ് സമാധാന സംരംഭം, ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനം എന്നിവ പ്രകാരം ഇത് സാധ്യമാക്കണം. മധ്യപൂർവദേശത്ത് ശാശ്വത സമാധാനത്തിന് നീതിപൂർവവും സമഗ്രവുമായ പരിഹാരം മാത്രമാണ് ഏക വഴിയെന്നും കുവൈത്ത് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ ഉടൻ ഏകീകൃത ഇലക്ട്രോണിക് വാടക കരാർ സംവിധാനം; വാടകയിടപാടുകൾ ഇനി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ
കുവൈത്ത് സിറ്റി: വാടക കരാറുകൾ ഏകീകരിക്കുന്നതിനായി ഏകീകൃത ഇലക്ട്രോണിക് വാടക കരാർ സംവിധാനം നടപ്പിലാക്കാൻ കുവൈത്ത് ഒരുങ്ങുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (PACI) വികസന പദ്ധതികളുടെ ഭാഗമായി അംഗീകാരം നൽകിയ അഞ്ച് പദ്ധതികളിൽ ഒന്നാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം.
വാടകയിടപാടുകൾ നിരീക്ഷിക്കാനും ശ്രദ്ധിക്കാനും വേണ്ടിയാണ് ഈ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. ഇതുവഴി വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏകീകരിക്കാനും സാധിക്കും.
കൂടാതെ, വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നിവർ തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c