
വിടാതെ പോലീസ്; കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ്: പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉടൻ; മലയാളികളെ പെടുത്തിയത് റിക്രൂട്ടിങ് ഏജൻസികളോ?
കുവൈറ്റിൽ നിന്ന് വൻതുക ബാങ്ക് ലോൺ എടുത്ത ശേഷം മുങ്ങിയ പ്രതികൾക്കായി ലുകൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്. പ്രതികളിൽ ഭൂരിഭാഗം പേരും മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായാണ് സൂചന. നിലവിൽ കോട്ടയത്തും, എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. മലയാളികള്‍ക്കെതിരെ അൽ അഹ്’ലി ബാങ്ക് ഓഫ് കുവൈത്ത് ആണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെയാണ് ലോൺ എടുത്തിരിക്കുന്നത്.
കേസ് നേരിടുന്നവരിൽ റിക്രൂട്ടിഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉൾപ്പെട്ടതായി വിവരം. കൊച്ചിയിലെ റിക്രൂട്ടിഗ് ഏജൻസികൾ മുഖേനെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിലും നേരിട്ടും ജോലിയിൽ പ്രവേശിച്ചവരും കേസ് നേരിടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്. എട്ടായിരം ദിനാർ മുതൽ പത്തായിരം ദിനാർ വരെയാണ് റിക്രൂട്ടിഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്നും കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ഈ തുക കുവൈത്തിൽ എത്തി ജോലിയിൽ പ്രവേശിച്ച ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണമെന്ന വ്യവസ്ഥയിലാണ് പലരും കുവൈത്തിൽ എത്തിയത്. റിക്രൂട്ടിഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് വിവിധ ബാങ്കുകളിൽ നിന്ന് ജീവനക്കാർക്ക് ലോൺ തരപ്പെടുത്തി കൊടുത്തതും. നിശ്ചിത തുകക്ക് പുറമെ ലോൺ തരപ്പെടുത്തിയതിന്റെ പേരിലും ജീവനക്കാരിൽ നിന്നും ഏജന്റുമാർ വൻ തുക കമ്മീഷൻ അടിച്ചു മാറ്റിയതായും നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ചു നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നു. എന്നാൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട പലർക്കും ബാങ്കുകൾ വായ്പ്പാ തിരിച്ചടവ് പിടിക്കുന്നത് മൂലം പ്രതി മാസം തുഛമായ ശമ്പളമാണ് കയ്യിൽ ലഭിച്ചിരുന്നത്. ഇത് മൂലം പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായത്. എന്നാൽ കുവൈത്തിൽ എത്തിയ ശേഷം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും ജോലി ലഭിച്ച ശേഷം വായ്പ തിരിച്ചടവ് നടത്താതെ മനഃപൂർവം കടന്നു കളഞ്ഞവരും കേസ് നേരിടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്. കുവൈത്തിലെ അൽ അഹ്’ലി ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്..കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും 700 കോടി യോളം രൂപ വായ്പ്പാ തട്ടിപ്പ് നടത്തിയതായി അറിയിച്ചു കൊണ്ട് കേരള പോലീസിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് നിലനിൽക്കെയാണ് കുവൈത്തിലെ മറ്റൊരു ബാങ്കും സമാനമായ പരാതിയുമായി കേരള പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് കുവൈത്തിലെ പല ബാങ്കുകളും വായ്പ നൽകുന്നതിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മൂലം അത്യാവശ്യ സാഹചര്യങ്ങൾ ഉള്ളവർക്ക് പോലും വായ്പ ലഭിക്കാത്ത അവസ്ഥയാണ് നില നിൽക്കുന്നത്.
ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്. വെള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് പ്രതി ചേർത്തിരിക്കുന്നത്.
അയർകുന്നം – 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും, കൂടാതെ കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് മറ്റ് പ്രതികൾ. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസിന്റെ കേസുകൾ. 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ.
പ്രതികൾ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്നും ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസപ്പെടുത്തുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്ത് ഇന്ത്യക്കാരുടെ സൽപേരിനും വിശ്വാസ്യതക്കും കോട്ടം വരുത്തുവാനും കാരണമാകും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും തടസമാകും. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയവർ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ക്രമിനല്‍ കേസിന്റെ പേരില്‍ ഇവർക്കെതിരെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കും. കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും സമാനമായി കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സമയക്രമം
ആറ് ഗവർണറേറ്റുകളിലെയും സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ലെന്ന് കുവൈത്ത് നഗരസഭ (മുനിസിപ്പാലിറ്റി) അറിയിച്ചു. ഈ സമയപരിധി റെസ്റ്റോറന്റുകൾക്കും ബാധകമാണ്. റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 12 മണിവരെയായി നിജപ്പെടുത്തിക്കൊണ്ട് നഗരസഭ അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഒന്നിലധികം കവാടങ്ങളും പ്രത്യേക സർവീസ് ഡോറുകളുമുള്ള കടകൾക്ക്, പ്രധാന വാതിലുകൾ അടച്ച ശേഷം ഓർഡർ ഡെലിവറിക്ക് വേണ്ടി മാത്രം പ്രവർത്തിക്കാം. എന്നാൽ, ഈ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള വിൽപ്പന നടത്താനോ പാർക്കിങ് ഏരിയകൾ പോലുള്ള പരിസരത്തിനുള്ളിൽ വെച്ച് ഡെലിവറി നടത്താനോ അനുമതിയില്ല. ഓർഡറുകൾ പുറത്ത് എത്തിച്ചു നൽകുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പുതിയ സമയപരിധി റെസിഡൻഷ്യൽ പ്രദേശങ്ങളിലെ താമസക്കാരുടെ സ്വസ്ഥത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ വൻതോതിൽ അനധികൃത മദ്യ നിർമ്മാണം; രണ്ട് പേർ അറസ്റ്റിൽ
കുവൈറ്റിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, അബ്ദാലി പ്രദേശത്ത് പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനായി ഒരു വലിയ തോതിലുള്ള ഫാക്ടറി നടത്തിയിരുന്ന രണ്ട് ഏഷ്യൻ പൗരന്മാരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടർ അറസ്റ്റ് ചെയ്തു.
പ്രതികൾ അനധികൃത മദ്യം പ്രൊഫഷണലായി കുപ്പിയിലാക്കി ഇറക്കുമതി ചെയ്ത ബ്രാൻഡുകളായി വിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉപകരണങ്ങൾ, പ്രസ്സുകൾ, ഗണ്യമായ അളവിൽ വ്യാജ ലേബലുകൾ, വ്യാപാരമുദ്രകൾ എന്നിവ കണ്ടെത്തി. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി യോഗ്യതയുള്ള അധികാരികൾക്ക് അയച്ചിട്ടുണ്ട്.
പ്രിന്ററുകളും വ്യാജ നോട്ട് കെട്ടുകളും ; കുവൈത്തിൽ കള്ളനോട്ട് നിർമ്മാണകേന്ദ്രത്തിൽ റെയ്ഡ്
ഖൈത്താൻ പോലീസ് സ്റ്റേഷനിൽ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈത്തിൽ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തുകയും, രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ താൻ ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്തതായി സമ്മതിക്കുകയും ചെയ്തു. സബാഹ് അൽ-അഹ്മദ് പ്രദേശത്തുള്ള സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷാലെറ്റിൽ വെച്ചാണ് ഇയാൾ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്.
തുടർന്ന് ഷാലെറ്റിൽ നടത്തിയ പരിശോധനയിൽ പോലീസിനെ ഞെട്ടിച്ച കണ്ടെത്തലുകളുണ്ടായി. സ്കാനറുകൾ ഘടിപ്പിച്ച 20-ൽ അധികം പ്രിന്ററുകൾ, ഡസൻ കണക്കിന് അച്ചടി യന്ത്രങ്ങൾ (മിഷീനുകൾ), പേപ്പറുകൾ, രാസവസ്തുക്കൾ എന്നിവ കണ്ടെടുത്തു. അതോടൊപ്പം, ആയിരക്കണക്കിന് പ്രിന്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ നോട്ടുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്. വെള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് പ്രതി ചേർത്തിരിക്കുന്നത്.
അയർകുന്നം – 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും, കൂടാതെ കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് മറ്റ് പ്രതികൾ. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസിന്റെ കേസുകൾ. 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ.
പ്രതികൾ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്നും ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസപ്പെടുത്തുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്ത് ഇന്ത്യക്കാരുടെ സൽപേരിനും വിശ്വാസ്യതക്കും കോട്ടം വരുത്തുവാനും കാരണമാകും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും തടസമാകും. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയവർ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ക്രമിനല്‍ കേസിന്റെ പേരില്‍ ഇവർക്കെതിരെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കും. കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും സമാനമായി കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Comments (0)