Posted By Editor Editor Posted On

പൗണ്ടിനും ഡോളറിനും മുകളിൽ കുതിച്ച് കുവൈത്ത് ദിനാർ; കറൻസിയുടെ കരുത്ത് പ്രവാസികൾക്ക് ഏങ്ങനെ ​ഗുണമാകും

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ യു.കെയും യു.എസും എല്ലാകാര്യങ്ങളിലും മുന്നിലാണെങ്കിലും തങ്ങളുടെ കറൻസിയുടെ മൂല്യത്തിൽ കുവൈത്താണ് ഏറ്റവും മുന്നിലാണ്. ഒരു യു.എസ്. ഡോളറിന് 83 ഇന്ത്യൻ രൂപ മൂല്യമുള്ളപ്പോൾ ഒരു കുവൈത്തി ദിനാറിന് ഏകദേശം 284 ഇന്ത്യൻ രൂപയോളം മൂല്യമുണ്ട്.

ഡോളറിന് ലോക വ്യാപാര മേഖലയിലുള്ള പങ്ക് നിർണ്ണായകമാണെങ്കിലും, കറൻസിയുടെ മൂല്യം രാജ്യത്തിന്റെ സമ്പത്തിനെ മാത്രം ആശ്രയിച്ചുള്ളതല്ല. ശക്തമായ സമ്പദ്‌വ്യവസ്ഥ, പ്രകൃതി വിഭവങ്ങൾ, അല്ലെങ്കിൽ മികച്ച സാമ്പത്തിക സംവിധാനങ്ങൾ എന്നിവയാണ് ഒരു കറൻസിയുടെ മൂല്യം നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈത്തി ദിനാർ. ഒരു കുവൈത്തി ദിനാറിന് ഏകദേശം 284.86 ഇന്ത്യൻ രൂപയോളം മൂല്യമുണ്ട്. 1960-ൽ നിലവിൽ വന്ന കുവൈത്തി ദിനാർ, ബ്രിട്ടീഷ് പൗണ്ടിന് തുല്യമായ മൂല്യത്തിലാണ് ആദ്യകാലങ്ങളിൽ വിനിമയം ചെയ്യപ്പെട്ടിരുന്നത്. കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ കറൻസിയുടെ മൂല്യം ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ പ്രവാസികളുടെ വലിയ സമൂഹം കുവൈറ്റിൽ ജോലി ചെയ്യുന്നതിനാൽ, രൂപ- കുവൈത്തി ദിനാർ വിനിമയ നിരക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഉയർന്ന കറൻസി മൂല്യം യാത്രാ ചെലവുകളും വർധിപ്പിക്കും. അതുകൊണ്ട് തന്നെ കുവൈത്ത് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ബജറ്റ് ഹോട്ടലുകളോ ഹോംസ്റ്റേകളോ തിരഞ്ഞെടുക്കുക. പ്രാദേശിക ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുകയോ പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.

കുവൈത്തിൽ തൊഴിലാളിക്ക് ശമ്പളം നിഷേധിച്ചു; കമ്പനി ഉടമയ്ക്ക് വൻതുക ദിനാർ പിഴ

കുവൈത്ത് സിറ്റി: തൊഴിലാളിക്ക് ശമ്പളം നൽകാത്ത കമ്പനി ഉടമയ്ക്ക് 5,000 ദിനാർ പിഴ ചുമത്തി കുവൈത്ത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. പുതിയ താമസ നിയമത്തിലെ ആർട്ടിക്കിൾ 19 അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഈ സുപ്രധാന വിധി.

തൊഴിലുടമക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ജോലി ചെയ്ത കാലയളവിലെ ശമ്പളം നൽകാൻ തൊഴിലുടമ തയ്യാറാകാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. തൊഴിലാളിയുടെ തൊഴിലുടമയും മാനേജരും കേസിൽ പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പുതിയ താമസ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും, ലൈസൻസില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും, അവരുടെ ശമ്പളം തടഞ്ഞുവെക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലാഭം വാ​ഗ്ദാനം ചെയ്ത് മുൻ പ്രവാസിയെ കുടുക്കി: പോയത് 3 കോടി

ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയായ ഗോപിനാഥനാണ് മൂന്ന് കോടി രൂപ നഷ്ടമായത്. സംഭവത്തിൽ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

ജൂണിൽ 5,000 രൂപ നിക്ഷേപിച്ചാണ് ഗോപിനാഥൻ ട്രേഡിങ് ആരംഭിച്ചത്. തുടർന്ന്, അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്ന് കോടി രൂപ അയച്ചു. ഓഗസ്റ്റ് 20-നാണ് അവസാനമായി ഒന്നര ലക്ഷം രൂപ കൈമാറിയത്.

പണം തിരികെ ലഭിക്കാതെ വന്നതോടെ ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തിൽ തൊഴിലാളികളുടെ ജോലിസമയം, വിശ്രമം എന്നിവയിൽ കർശന നിയന്ത്രണം; തൊഴിലുടമകൾ പുതിയ വിവരങ്ങൾ നൽകണം

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ജോലി സമയവും വിശ്രമ സമയവും സംബന്ധിച്ച് കുവൈത്ത് കർശന നിയമം കൊണ്ടുവന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2025-ലെ 15-ാം നമ്പർ മന്ത്രിതല പ്രമേയത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രമേയം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അലിയൂമി’ൽ പ്രസിദ്ധീകരിച്ചു.

പുതിയ പ്രമേയത്തിലെ പ്രധാന നിർദേശങ്ങൾ:

വിവരങ്ങൾ സമർപ്പിക്കണം: തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരുടെ ദിവസേനയുള്ള ജോലി സമയം, വിശ്രമ കാലയളവ്, പ്രതിവാര അവധി ദിവസങ്ങൾ, മറ്റ് ഔദ്യോഗിക അവധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ PAM അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനം വഴി സമർപ്പിക്കണം. ഈ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ ഉടനടി അപ്ഡേറ്റ് ചെയ്യേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.

പരിശോധനക്ക് ഉപയോഗിക്കും: PAM-ന്റെ ഇലക്ട്രോണിക് സംവിധാനത്തിലുള്ള വിവരങ്ങൾ, ഇൻസ്പെക്ടർമാർ ജോലിസ്ഥലത്ത് നടത്തുന്ന പരിശോധനകൾക്ക് ഔദ്യോഗിക രേഖയായി കണക്കാക്കും.

സമയക്രമം പ്രദർശിപ്പിക്കണം: അംഗീകാരം ലഭിച്ച വർക്ക് ഷെഡ്യൂൾ തൊഴിലുടമകൾ പ്രിന്റ് ചെയ്ത് ജീവനക്കാർക്ക് കാണാൻ കഴിയുന്ന രീതിയിൽ ജോലിസ്ഥലത്ത് പ്രദർശിപ്പിക്കണം.

നിയമലംഘകർക്കെതിരെ നടപടി: ഈ പ്രമേയം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ PAM-ന് അധികാരമുണ്ട്. നിയമലംഘനം തുടർന്നാൽ, തൊഴിലുടമയുടെ ഫയൽ പൂർണ്ണമായോ ഭാഗികമായോ മരവിപ്പിക്കാനും സാധ്യതയുണ്ട്.

ജോലിസ്ഥലത്തെ സുതാര്യത ഉറപ്പുവരുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്രമേയം. ഈ നിയമം 2025 ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *