
കുവൈത്തിൽ ഡോക്ടറെ ആക്രമിച്ച കേസ്: പ്രതി 21 ദിവസത്തേക്ക് കസ്റ്റഡിയിൽ
നോർത്ത് സബാഹ് അൽ-സേലം സെന്ററിൽ വെച്ച് ഡോക്ടറെ അപമാനിക്കുകയും മറ്റൊരു ഡോക്ടറുടെ കൈ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഒടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ കുവൈത്ത് പൗരനെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ തടവിലിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൻ്റെ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ നടപടി.
ജോലി സമയം അവസാനിച്ചതിനാൽ മെഡിക്കൽ അവധി നൽകാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം നടന്നത്. അർദ്ധരാത്രിക്ക് ശേഷം പ്രതി രണ്ട് ഡോക്ടർമാരെ പിന്തുടരുകയും, അവരിൽ ഒരാളെ അപമാനിക്കുകയും ചെയ്തു. തുടർന്ന്, പാർക്കിങ് സ്ഥലത്ത് വെച്ച് മറ്റൊരു ഡോക്ടറെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിക്കുകയും കൈ ഒടിക്കുകയും ചെയ്തു.
സംഭവശേഷം പ്രതിയെ ഡിറ്റക്ടീവുകൾ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുന്നതുവരെ പ്രതിയെ കസ്റ്റഡിയിൽ വെക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചു.
ആക്രമിക്കപ്പെട്ട ഡോക്ടർമാർ, കുറ്റവാളിക്കെതിരെ സിവിൽ ക്ലെയിം ഫയൽ ചെയ്യുമെന്നും മെഡിക്കൽ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഒരു മുന്നറിയിപ്പായി വർത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)