
തൊഴിൽ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; കമ്പനികൾക്ക് പ്രവർത്തനച്ചെലവ് വർധിക്കും
കുവൈറ്റ് തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് 150 കുവൈറ്റി ദിനാർ ഏർപ്പെടുത്തിയതായും വ്യക്തമാക്കി. ഇന്നലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ച മന്ത്രിതല പ്രമേയം പ്രകാരമാണ് നയമാറ്റം നടപ്പിലാക്കിയത്.സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആശുപത്രികൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഈ മാറ്റം ബാധിക്കും. ഈ നീക്കം കുവൈറ്റിന്റെ തൊഴിൽ നിയമനിർമ്മാണ സമീപനത്തിലെ ഒരു വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.എല്ലാ മേഖലകളിലും തൊഴിൽ നിയമങ്ങൾ ഏകീകരിക്കാനും കൂടുതൽ കർശനമായി നടപ്പിലാക്കാനുമാണ് ഇതിലൂടെ കുവൈറ്റ് ലക്ഷ്യമിടുകയും ചെയ്യുന്നു. 2024 ആർട്ടിക്കിൾ 2 പ്രകാരം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അംഗീകരിച്ച മനുഷ്യശക്തി ആവശ്യകതകളെ ആശ്രയിച്ച് ചില പ്രത്യേക മേഖലകൾക്ക് വർക്ക് പെർമിറ്റ് ഫീസിൽ നിന്ന് ഇളവുകൾ അനുവദിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഈ ഇളവുകൾ എടുത്തു കളഞ്ഞതോടെ മുമ്പ് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് കീഴിൽ നൽകിയിരുന്ന എല്ലാ വർക്ക് പെർമിറ്റുകൾക്കും 50 കുവൈറ്റി ദിനാർ ഈടാക്കും എന്നാണ് അറിയിപ്പ്. കൂടാതെ ഓരോ അപേക്ഷയും പ്രത്യേകം വിലയിരുത്തിയായിരിക്കും ഈ ഫീസ് ഈടാക്കുക എന്നും അറിയിച്ചു.കൂടാതെ ഈ ക്രമീകരണങ്ങൾ വഴി 2024ലെ 3-ാം നമ്പർ മന്ത്രിതല പ്രമേയത്തിന് കീഴിലുള്ള മുൻ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും, വർക്ക് പെർമിറ്റുകളുടെ വിതരണവും കൈമാറ്റവും കൂടുതൽ കാര്യക്ഷമമാക്കുകയും അനുബന്ധ ഫീസുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.
വിദേശ നിക്ഷേപകർ, സ്പോർട്സ് ക്ലബ് , ഫെഡറേഷൻ, അസോസിയേഷനുകൾ, ചാരിറ്റികൾ,ലൈസൻസുള്ള കാർഷിക പ്രവർത്തനങ്ങൾ
തുടങ്ങിയ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലയിരുത്തുന്ന ആവശ്യകതകളെ ആശ്രയിച്ച് അധിക ഫീസ് നൽകുന്നതിൽ നിന്ന് ഈ മേഖലകളെ ഒഴിവാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)