
കുവൈത്തിലെ മലയാളിയുടെ ഹോമിയോ ക്ലിനിക്ക് റെയ്ഡ്; ചികിത്സക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ
കുവൈത്തിലെ അബ്ബാസിയയയിൽ അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ, രോഗികളുടെ ചികിസക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും. അബ്ബാസിയയിൽ ഇവർ അനധികൃതമായി നടത്തിയിരുന്ന ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്ത ഔഷധങ്ങളിൽ നിരവധി ഇംഗ്ലീഷ് മരുന്നുകളും ഉൾപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട്ടിൽ നിന്ന് കൊണ്ടു വരുന്ന മരുന്നുകൾക്ക് പുറമെ പ്രാദേശിക ഫാർമസികളിൽ നിന്ന് വാങ്ങുന്ന ഇംഗ്ലീഷ് മരുന്നുകളും രോഗികളുടെ ചികിൽസക്കായി താൻ ഉപയോഗിച്ചി രുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഇവർ സമ്മതിച്ചതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ അറിയിച്ചിരുന്നു .പത്ത് വർഷത്തിലേറയായി ഇവർ ഇതെ കേന്ദ്രത്തിൽ വെച്ചാണ് രോഗികളെ ചികിൽസിച്ചിരുന്നത് .അലോപ്പതി മരുന്നുകളുടെ പാർശ്വ ഫലങ്ങൾ ഭയന്ന് മലയാളികൾ ഉൾപ്പെടെ നിരവധി രോഗികളാണ് ഇവരുടെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയിരുന്നത്. നിരവധി രക്ഷിതാക്കളും കൊച്ചു കുട്ടികളുടെ ചികിത്സക്ക് സ്ഥിരമായി ഇവിടെയാണ് ആശ്രയിച്ചിരുന്നത് . അഞ്ച് ദിനാർ ആണ് ഇവർ രോഗികളിൽ നിന്ന് ഫീസ് ആയി വാങ്ങിയിരുന്നത്. ഇംഗ്ലീഷ് മരുന്നുകൾ
കലർത്തിയാണ് ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്നത് എന്നാണ് ഹോമിയോ ചികിത്സക്ക് എതിരെ അലോപ്പതി ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അലോപ്പതി ഡോക്ടർമാർ ആരോപിക്കുന്നുണ്ട്. ഇതിന്റെ ശരി തെറ്റുകൾ എന്തായാലും, പിടിയിലായ വീട്ടമ്മ രോഗികൾക്ക് ചികിത്സക്കായി നൽകിയിരുന്ന മരുന്നുകളിൽ അലോപ്പതി മരുന്നുകളും ഉൾപ്പെട്ടതായാണ് ഇപ്പോൾ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.വർഷങ്ങളായി ഇവരുടെ ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ നിരവധി കൊച്ചു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്ന ഒന്നാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)