Posted By user Posted On

ration റേഷൻ സാധനങ്ങൾ ഉയർന്ന വിലയ്ക്ക് മറിച്ച് വിൽക്കൽ; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജിലീബ് അൽ ഷുയൂഖിലെ ഒരു വീട്ടിൽ നിന്ന് ഭക്ഷ്യ കമ്പനികളുടെ ration ബാഗുകളിൽ സൂക്ഷിച്ച് വിൽപന നടത്തിയിരുന്ന അരി, പഞ്ചസാര, പാൽ എന്നിവ ഉൾപ്പെടെ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. തലസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര മന്ത്രാലയ സംഘം ചീഫ് ഹമദ് അൽ-ദാഫിരിയുടെ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ, ഇലക്‌ട്രിസിറ്റി എമർജൻസി ഡിപ്പാർട്ട്‌മെന്റ്, റെസിഡൻസ് ആൻഡ് മാൻപവർ അഫയേഴ്‌സ് ഇൻവെസ്റ്റിഗേറ്റർമാർ എന്നിവരുമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്. ഓപ്പറേഷന്റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിൽ ഈ സാധനങ്ങൾ ഉപയോ​ഗിച്ചി 11 ബംഗ്ലാദേശികൾ അൽ ഹസാവി പ്രദേശത്ത് സ്റ്റോർ നടത്തുന്നതായി കണ്ടെത്തി. അവർ സബ്‌സിഡിയുള്ള വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തിയതായും ഒരു പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2014 ലെ പ്രമേയം 2016 ലെ ആർട്ടിക്കിൾ 4, നിയമം 79/10, സംസ്ഥാനം സബ്‌സിഡി നൽകുന്ന സാധനങ്ങളുടെ വിൽപന, വ്യാപാരം അല്ലെങ്കിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് വിലക്കുന്നുണ്ട്. റേഷൻ കാർഡുള്ള ഒരു കുവൈറ്റ് പൗരൻ അവരുടെ റേഷൻ വിൽക്കുന്നതിനോ കൊടുക്കുന്നതിനോ പിടിക്കപ്പെട്ടാൽ, അവരുടെ കാർഡ് സസ്പെൻഡ് ചെയ്യുകയും സാധ്യമായ ഏറ്റവും ഉയർന്ന പിഴകൾ നേരിടാൻ വാണിജ്യ മന്ത്രാലയം അവരെ വിളിപ്പിക്കുകയും ചെയ്യും. നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി നേരിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *