ജിലീബ് ഹൗസിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതിന് ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതിനുള്ള ജിലീബിലെ തന്റെ മുറി മിനി പ്രിന്റിംഗ് പ്രസ്സായി ഇയാൾ മാറ്റിയിരുന്നു. വിവിധ വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നതിനായി 100-ഓളം ഉപഭോക്താക്കൾ ഇയാളെ സമീപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് നിയന്ത്രിത എണ്ണ കേന്ദ്രത്തിൽ പ്രവേശിച്ച് ഒരാൾ പിടിക്കപ്പെട്ടതോടെയാണ് ഇത്തരത്തിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചു നൽകുന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ തനിക്കായി ഐഡി കാർഡ് ഉണ്ടാക്കിയ ആളെ കുറിച്ച് ഇയാൾ വെളിപ്പെടുത്തി. അന്വേഷണത്തിൽ ജ്ലീബ് അൽ-ഷുയൂഖ് ഏരിയയിലെ ഇയാളുടെ മുറിയാണ് ലൈസൻസില്ലാത്ത മിനി പ്രിന്റിംഗ് യൂണിറ്റായി ഇയാൾ നടത്തിയിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. എല്ലാ തരത്തിലുള്ള ഐഡി കാർഡുകൾക്കും 100 ദിനാർ ഈടാക്കിയാണ് വ്യാജ ഐഡന്റിറ്റിയിൽ നിർമ്മിച്ചു നൽകിയിരുന്നത്. ഇയാളുടെ മുറിയിൽ നിന്ന് ഡെലിവറിക്ക് തയ്യാറായ നിലയിൽ നിരവധി ഐഡി കാർഡുകൾ കണ്ടെത്തി. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Related Posts
പ്രവാസികൾക്ക് ആശ്വാസം! കുവൈത്ത്-ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്സിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി
കുവൈറ്റിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദിയിലും മിന അബ്ദുള്ളയിലും തീപിടുത്തം