
യാത്രാ തടസ്സങ്ങളും വിസ നടപടികളിലെ കാലതാമസവും കാരണം സ്വന്തം വിവാഹത്തിന് നാട്ടിലെത്താൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃശൂര്‍ സ്വദേശിനി ശ്വേതയ്ക്ക് ആശ്വാസം. കുവൈത്തിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെടുന്ന ശ്വേത ബുധനാഴ്ച രാവിലെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തും.
ഈ മാസം 18ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായി കുവൈത്ത് എയർവേസ് ജീവനക്കാരിയായ ശ്വേത ജോലി രാജിവെച്ചിരുന്നു. എന്നാൽ വിസ റദ്ദാക്കൽ നടപടികൾ വൈകിയതോടെ യാത്ര അനിശ്ചിതത്വത്തിലായി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷവും യാത്രാ നിയന്ത്രണങ്ങളും കാരണം വിവാഹം പോലും മാറ്റിവെക്കേണ്ടിവരുമോ എന്ന ആശങ്ക ഉയർന്നിരുന്നു.
പ്രശ്നത്തിൽ എം.പി മാരായ ജോൺ ബ്രിട്ടാസ്, കെ.സി വേണുഗോപാൽ, പി.പി. സുനീർ എന്നിവർ ഇടപെട്ട് കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, സുരേഷ് ഗോപി എം.പി എന്നിവർക്കും ശ്വേത പരാതി നൽകിയിരുന്നു. ഇതിനിടെ സാമൂഹിക പ്രവര്‍ത്തകനും മെഡക്സ് മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒയുമായ ശറഫുദ്ധീൻ കണ്ണെത്ത് വിഷയത്തില്‍ ഇടപെട്ട് കുവൈത്ത് എയർവേസ് അധികൃതരുമായി ചര്‍ച്ച നടത്തി. മാനുഷിക പരിഗണനയില്‍ വിസ ക്യാന്‍സല്‍ ചെയ്യാതെ തന്നെ ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. ശനിയാഴ്ചയാണ് ശ്വേതയും ബഹ്‌റൈൻ പ്രവാസിയായ അശ്വിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനായി വരന്‍ ഇതിനകം നാട്ടിലെത്തി കാത്തിരിക്കുകയാണ്..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t