
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ എൻറോൾ ചെയ്യാനുള്ള സമയം 2025 നവംബർ 30-ന് അവസാനിക്കും. പ്രവാസി മലയാളികൾക്ക് അവരുടെ ആരോഗ്യ, അപകട പരിരക്ഷ ഉറപ്പാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. സാധുവായ നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡന്റ് ഐ.ഡി., എൻ.ആർ.കെ. ഐ.ഡി. കാർഡുകൾ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം.
നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ പദ്ധതി ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു. 25 വയസ്സിൽ താഴെയുള്ള ഒരു അധിക കുട്ടിക്ക് 4,130 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ്) 8,101 രൂപയുമാണ്.
നിലവിൽ കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000-ത്തോളം ആശുപത്രികൾ വഴി പ്രവാസി മലയാളികൾക്ക് ഈ പദ്ധതിയിലൂടെ ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓൺലൈനായി വീഡിയോ കോൺഫറൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭിക്കുക. നോർക്ക കെയർ എൻറോൾമെന്റിനുള്ള അവസാന തീയതിയായ 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3.45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് വഴി വീഡിയോ കാൾ മുഖാന്തിരമാണ് ഇതിൽ പ്രവേശിക്കേണ്ടത്.
IPHONE https://apps.apple.com/in/app/norka-care/id6753747852
ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share
NORKA ROOT WEBSITE https://norkaroots.kerala.gov.in
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അനധികൃത നിർമാണവും സുരക്ഷ പ്രശ്നങ്ങളും; കുവൈത്തിലെ ഈ മേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
കുവൈറ്റ് സിറ്റി: ജലീബ് അൽ ഷുയൂഖ് (Jleeb Al Shuyoukh) മേഖലയിലെ അനധികൃത പ്രവർത്തനങ്ങൾ വർധിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ആഭ്യന്തര മന്ത്രാലയം (MoI) നിർബന്ധിതരായി. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയ കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ സംയുക്ത ഫീൽഡ് കാമ്പയിൻ ആരംഭിച്ചു. മേഖലയിലെ 67-ഓളം പഴക്കമേറിയതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങൾ നേരത്തെ തന്നെ കുവൈത്ത് മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. ഈ കെട്ടിടങ്ങൾ തകർന്നുവീഴാനുള്ള സാധ്യതയുണ്ടെന്നും താമസക്കാരുടെ ജീവന് ഭീഷണിയാണെന്നും പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗുണനിലവാര നിയന്ത്രണ കേന്ദ്രത്തിന്റെ വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു. നിയമലംഘനങ്ങൾ, താമസാനുമതിയില്ലാത്തവർ (Residence violators), അനധികൃത ബിസിനസ്സുകൾ, ലൈസൻസില്ലാത്ത ക്ലിനിക്കുകൾ, വ്യാജമദ്യ നിർമ്മാണം തുടങ്ങിയ ഗുരുതരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ കെട്ടിടങ്ങളിൽ വ്യാപകമായി നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചു. ഇതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം കർശന നടപടിയുമായി രംഗത്തെത്തിയത്. ഇതിന് മുന്നോടിയായി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജലീബ് അൽ ഷുയൂഖിലെ 146 വാണിജ്യ സ്ഥാപനങ്ങൾക്ക് അധികൃതർ അടച്ചുപൂട്ടൽ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകിയിരുന്നു. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും സാമൂഹിക സമാധാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ കാമ്പയിനുകൾ ശക്തമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
3 ദിവസത്തിൽ പോളിസി തീർപ്പാക്കൽ! പ്രവാസി ഉപയോക്താക്കൾക്ക് അതിവേഗ സേവനവുമായി ഈ ഇൻഷുറൻസ്
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് ലൈഫ് ഇൻഷുറൻസ്, യുഎഇയിലെയും ജിസിസി മേഖലയിലെയും പ്രവാസി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2023-ൽ പ്രവർത്തനം ആരംഭിച്ച ദുബായിലെ പ്രാദേശിക ഓഫിസ് ഉപഭോക്തൃ പ്രതികരണ സമയം കാര്യമായി കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. നിലവിൽ 94 ശതമാനം അപേക്ഷകളും 0 മുതൽ 3 ദിവസത്തിനുള്ളിൽ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രവാസികൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നേരിട്ടുള്ള സേവനങ്ങൾ വികസിപ്പിച്ചതുമാണ് ഈ നേട്ടത്തിന് പിറകിലെ പ്രധാന ഘടകങ്ങൾ. വിവിധ സമയമേഖലകളിൽ തടസ്സരഹിതമായി സേവനം ഉറപ്പാക്കുന്നതിനായി ദുബായ് ഓഫിസ് 24×7 വാട്സ്ആപ്പ് സഹായം, ലൈവ് ചാറ്റ്, കോൾ സെന്റർ എന്നിവ വഴി പോളിസി സേവനങ്ങൾ നൽകുന്നുണ്ട്. പോളിസി സംബന്ധമായ സംശയങ്ങൾക്കും സേവന ആവശ്യങ്ങൾക്കുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വ്യവസായത്തിലെ ആദ്യ വാട്സ്ആപ്പ് സംഭാഷണ ബോട്ടാണ് ബജാജ് നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സംവിധാനം. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 17,000-ലേറെ പ്രവാസികൾ ഈ ബോട്ട് ഉപയോഗിച്ചതായി കമ്പനി അറിയിച്ചു. ഈ പുതുമയ്ക്കായി ഡിജിറ്റൽ ഇൻഷുറൻസ് അവാർഡ് നേടുന്ന ഏക ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയുമാണ് ബജാജ് ലൈഫ് ഇൻഷുറൻസ്.
കഴിഞ്ഞ 18 മാസങ്ങളിൽ പുറത്തിറങ്ങിയ ഉൽപന്നങ്ങളിൽ 60 ശതമാനവും യുലിപ്സ് പ്ലാനുകളാണ്. ജീവിത പരിരക്ഷയ്ക്കൊപ്പം വിപണി ആധാരമുള്ള ഫ്ലെക്സിബിൾ നിക്ഷേപങ്ങൾക്ക് പ്രവാസി സമൂഹത്തിൽ ഉയർന്ന താൽപര്യമുണ്ടെന്ന് ബജാജ് എക്സിക്യൂട്ടീവ് പ്രസിഡന്റും ലൈഫ് ലീഗൽ ആൻഡ് കംപ്ലയൻസ് ഓഫീസറുമായ പി. എം. അനിൽ പറഞ്ഞു. ഉയർന്ന പരിരക്ഷയും താങ്ങാനാവുന്ന പ്രീമിയവും നൽകുന്ന ടേം പ്ലാനുകൾക്കും സ്ഥിരത ഉറപ്പാക്കുന്ന ഗ്യാരണ്ടീഡ് നിക്ഷേപ പദ്ധതികൾക്കും ആവശ്യം വർധിച്ചുവരുന്നു. ജിസിസിയിലെ ബജാജ് ലൈഫ് ഇൻഷുറൻസിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ദീർഘകാല നിക്ഷേപം, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ് സുരക്ഷാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള സ്ഥിരമായ ആവശ്യകത ഈ വിഭാഗത്തിൽ കാണപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. പ്രവാസികൾക്കായുള്ള സേവന ശൃംഖലയെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നതിൽ, ദുബായ് തന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായി മാറിയതായി പറഞ്ഞു. നേരിട്ടുള്ള സാന്നിധ്യം വഴിയുള്ള സേവനങ്ങൾ പ്രവാസികൾക്ക് വേഗത്തിലുള്ള പിന്തുണയും കൂടുതൽ സുതാര്യതയും ഉറപ്പാക്കുന്നുവെന്നും ലോകത്തെവിടെയും നിന്ന് ഇന്ത്യയിലെ പോളിസികൾ എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കൾക്ക് നൽകുന്നതായും കമ്പനി കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL