ഹാന്റവൈറസ്; ജാഗ്രത നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; ഈ മുൻകരുതലുകൾ ഉറപ്പായി ശ്രദ്ധിക്കണം

ഹാന്റാ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്ത്. എലികളിലൂടെയും അവയുടെ വിസർജ്യങ്ങളിലൂടെയും പകരുന്ന ഈ വൈറസിനെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗവ്യാപന സാധ്യത നിലവിൽ കുറഞ്ഞതാണെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവ കലർന്ന വായു ശ്വസിക്കുന്നതിലൂടെയാണ് ഹാന്റ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. മലിനമായ സ്ഥലങ്ങളിലോ എലികളുടെ സാന്നിധ്യമുള്ള പരിസരങ്ങളിലോ ഇടപഴകുമ്പോൾ രോഗബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള രോഗവ്യാപനം വളരെ അപൂർവമാണെന്നും പ്രത്യേക വൈറസ് വകഭേദങ്ങളിൽ മാത്രമാണ് അത്തരം സാധ്യത റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പനി, തലവേദന, ശരീരവേദന, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ ശ്വാസതടസം, രക്തത്തിലെ ഓക്സിജൻ കുറയുക, ശ്വാസകോശ-വൃക്ക സംബന്ധമായ സങ്കീർണതകൾ എന്നിവ ഉണ്ടാകാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗനിർണയത്തിനാവശ്യമായ ലബോറട്ടറി സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായും പ്രത്യേക മെഡിക്കൽ സംഘങ്ങളെ സജ്ജമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്തർദേശീയ-പ്രാദേശിക ആരോഗ്യ ഏജൻസികളുമായി സഹകരിച്ച് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അടുത്തിടെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ക്രൂയിസ് കപ്പലിൽ ഹാന്റ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ജാഗ്രത ശക്തമാക്കിയിരുന്നു. ചില കേസുകളിൽ ‘ആൻഡീസ്’ വകഭേദം കണ്ടെത്തിയതായും പരിമിതമായ മനുഷ്യ-മനുഷ്യ വ്യാപന സാധ്യത പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. എലികളുടെ സാന്നിധ്യമുള്ള ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക, പൊടി ഉയരുന്ന രീതിയിൽ വൃത്തിയാക്കൽ ഒഴിവാക്കുക, അടഞ്ഞ മുറികൾ ശുചീകരിക്കുന്നതിന് മുൻപ് വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version