ഭാര്യയെ കൊലപ്പെടുത്തിയ കേസ്, കുവൈത്ത് പൗരൻ ഇറാഖിൽ അറസ്റ്റിൽ

കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹമദ് ആയേദ് റെക്കാൻ മുഫ്രെഹി എന്ന കുവൈത്തി പൗരനെ ഇറാഖ് അധികൃതർ പിടികൂടി കുവൈത്തിന് കൈമാറി. സിറിയൻ പൗരയായിരുന്നു കൊല്ലപ്പെട്ട യുവതി. സംഭവം നടന്നതിന് പിന്നാലെ 2024 ഒക്ടോബർ 18-ന് പ്രതി അബ്ദാലി അതിർത്തി വഴി ഇറാഖിലേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാൻ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇറാഖിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കൈമാറാൻ ഇറാഖിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗീകാരം നൽകി.

ഇന്റർപോളിന്റെ സഹകരണത്തോടെ, ഓഗസ്റ്റ് 13, 2025 ബുധനാഴ്ച വൈകുന്നേരം അബ്ദാലി അതിർത്തിയിൽ വെച്ച് പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറി. നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ ഈ കേസിൽ അന്വേഷണം നടത്തിവരികയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version